Wednesday, 9 November 2011

സ്നേഹരാഗത്തില്‍ നിന്നെ സ്തുതിക്കും


സ്നേഹരാഗത്തില്‍ നിന്നെ സ്തുതിക്കും
പ്രശാന്തിതന്‍ മണീവീണയായ്
സ്നേഹസ്വരൂപ എന്നെ മാറ്റേണമേ
ഇടവിടാതങ്ങേ സ്തുതിക്കാന്‍.

ഈശോ നാഥാ... സ്നേഹരാജാ,,,
ജീവന്‍ നല്‍കാന്‍  ജീവന്‍ ത്യജിക്കും
അജപതിയായ നാഥാ,
അജഗണം വാഴ്തിടുന്നു.

വിദ്വേശ കള നീക്കി സ്നേഹം വിതക്കാന്‍
നിരാശര്‍ക്ക് പ്രത്യാശയേകിടുവാന്‍
അന്ധകാരത്തില്‍ നിന്നൊളിയേകാന്‍
സന്തതം എന്നെ അയക്കണേ നാഥാ..

നല്‍കുവോന്‍ അളവറ്റ് നേടിടുന്നു,
ക്ഷമിക്കുവോനെല്ലാം ക്ഷമിച്ച് കിട്ടും.
മരണത്തിലൂടെ നാം നിത്യതയില്‍ പുനര്-
‍ജ്ജനിക്കുന്നു ആത്മാവില്‍ ശാന്തിയോടെ

കുഞ്ഞോമനകളെ...
















കുഞ്ഞോമനകളെ...
നാഥന്‍ വിളിക്കുന്നു...
സ്വര്‍ഗ്ഗം നിങ്ങളെപ്പോലുള്ളവര്‍ക്ക്
സ്വന്തമായ് നല്കിടുന്നു..


പൈതങ്ങളില്‍ ദരിദ്രരില്ലാ,..
സ്നേഹത്താല്‍ സമൃദ്ധരല്ലോ..
ധനവാനെന്നഹന്തയില്ലാ,...
ഹൃദയം പവിത്രമല്ലേ..
ഉണ്ണീശോയോടൊപ്പം
ഉണ്ണാനുറങ്ങാന്‍
ഉണ്ണിക്കിടാങ്ങളെ വാ.


കറുപ്പും വെളുപ്പുമില്ലാ,..
കുഞ്ഞുങ്ങള്‍ക്കയിത്തമില്ല.
വലുപ്പച്ചെറുപ്പമില്ല
ഈശോയില്‍ എല്ലാരുമൊന്ന്.
ഉണ്ണീശോയോടൊപ്പം
ഉണ്ണാനുറങ്ങാന്‍
ഉണ്ണിക്കിടാങ്ങളെ വാ.



യേശു നാഥാ...എന്നാത്മ നാഥാ..




യേശു  നാഥാ...എന്നാത്മ നാഥാ..
എവിടെയാണു നിന്‍ വാസം?!
സ്വര്‍ഗ്ഗത്തിലോ?
എന്‍ ഹൃദയത്തിലോ?..

താതനോടൊപ്പം, പ്രിയ മാതാവിനോടൊപ്പം
സ്വര്‍ഗ്ഗത്തില്‍ വാഴുന്ന തമ്പുരാനേ,...
പാപികള്‍ ഞങ്ങളൊടൊത്തു വസിക്കുവാന്‍
ആശയോടെ ദിവ്യ കാരുണ്യമായ്...നീ
ദിവ്യ കാരുണ്യമായ്

പാപികള്‍ ഞങ്ങള്‍ക്ക് നിത്യ സങ്കേതമായ്
അമ്മയെ നലികിയ പ്രിയ സൂനോ,..
നിന്‍മാംസ രക്തങ്ങള്‍ സ്വീകരിച്ചീടുന്ന
ഹൃദയങ്ങളില്‍ നിത്യം വാഴേണമേ...നീ
നിത്യം വാഴേണമേ

Saturday, 25 September 2010

ദൈവംതന്‍ സൂനുവേ...


ദൈവംതന്‍ സൂനുവേ...അര്ച്ചംനാ ദ്രവ്യമായ്‌
കാല്വനരിക്കുന്നില്‍ സമര്പ്പി ച്ചപോല്‍
പ്രിയമുള്ളതൊക്കെയും ജീവിതഭാരവും
ദു:ഖങ്ങളും ഞാന്‍ നേദിക്കുന്നു....

സംപ്രീതനാകണേ...നാഥാ..ഈ കാഴ്ചയില്‍
സംശുദ്ധമീബലി നിറവേറുവാന്‍

ആബേലിന്‍ കാഴചപോല്‍ ശുദ്ധിയോടെ
കാണിക്കകള്‍ നിത്യം സമര്പ്പി ച്ചിടാം.
അബ്രഹാമിന്‍ കാഴ്ചപോലെയെന്നും
ഹൃദ്യമായ് ജീവിതം കാഴ്ചവെക്കാം




ദേഹമാം കൂടുവിട്ടേങ്ങു പോയി.


ദേഹമാം കൂടുവിട്ടേങ്ങു പോയി.
സ്വര്‍ഗ്ഗീയനാട്ടിലെ സ്നേഹകൂടാരത്തില്‍
താതനോടത്തിന്നു വാണിടുവാന്‍
ആശയോടാത്മാവു പോയിടുന്നു

മാലാഖമാരൊത്തു കൂട്ടുകൂടാന്‍
പുണ്യവാന്‍മാരുടെ സദ്യകൂടാന്‍
യേശുവും അമ്മയും കൈകള്‍ വിരിച്ചേറെ
സ്നേഹവായ്പോടെ വിളിച്ചിടുമ്പോള്‍
ആശയോടാത്മാവു പോയിടുന്നു

പ്രിയരേ കണ്ണുനീര്‍ വാര്‍ക്കരുതേ,
ഞാനെന്‍റെ നാഥനില്‍ ചേര്‍ന്നിടുന്നു.
ഈശോയൊരുക്കിയ നിത്യകൂടാരത്തില്‍
ഒരുനാള്‍ നാം വീണ്ടും കണ്ടുമുട്ടും
ആശയോടാത്മാവു പോയിടുന്നു

Wednesday, 7 July 2010

ദീനദയാലുവാം നാഥാ















ദീനദയാലുവാം നാഥാ അവിടുത്തെ,
സ്നേഹഭാവങ്ങള്‍ അറിഞ്ഞിടുവാന്‍
ആത്മാവില്‍ ദരിദ്രരായ്,
സുവിശേഷം ധരിച്ചിതാ..
നിന്ജേനമണയുന്നു നിര്ത്സതരിയില്‍....
ജീവന്റെം സ്വര്ഗ്ഗീ യ നിര്ത്സ രിയില്‍....

സുവിശേഷ വലവീശി മര്ത്യഗരേ നേടുവാന്‍
ശിഷ്യരേ അയക്കുന്ന മുക്കുവനേ...
ആത്മാവില്‍ ചിന്തേരിട്ടെന്‍ രൂപം മിനുക്കുന്ന
സ്നേഹിതനാണു നീ നല്ല തച്ഛന്‍...

ആടുകള്ക്കാുയ് മുദാ കാവല്ക്ക വാടമായ്
ജീവന്‍ വെടിഞ്ഞിടും നല്ലിടയാ..
ആത്മാവിന്‍ മുറിവില്‍ തന്‍ സ്നേഹതൈലം പൂശി
സൌഖ്യം പകര്ന്നി ടും നല്ല വൈദ്യന്‍..

അമ്മയെക്കാളേറെ സ്നേഹമുണ്ട്




















അമ്മയെക്കാളേറെ സ്നേഹമുണ്ട്
ഈശോതന്‍ തിരുഹൃദയം നിറയെ..
അനാദിതൊട്ടിന്നോളം എന്നേക്കുമായ്
ദൈവം നല്കിയോരഭയകേന്ദ്രം

ഈശാതന്‍ മധുരമാം തിരുഹൃദയമേ
എന്നെന്നും ഞങ്ങള്ക്ക് തുണയാകണേ..

ദൈവം കരതാരില്‍ ആലേഖനം ചെയ്ത
എന്‍ രൂപം തിരുനാഥന്‍ കരുതിടുന്നു,
അനന്ദമാം സ്നേഹം നിറഞ്ഞൊഴുകീടുന്ന
അമേയമവിടുത്തെ തിരുഹൃദയത്തില്‍
സര്വ്വിരേയും നാഥന്‍ കരുതിടുന്നു.

ഈശാതന്‍ മധുരമാം തിരുഹൃദയമേ
എന്നെന്നും ഞങ്ങള്ക്ക് തുണയാകണേ..

നിന്ദയാല്‍ മാനുഷന്‍ കൈമോശം വരുത്തിയ
നിത്യജീവനീശന്‍ കരുതിവച്ചു
അമൂല്യ-മഗാധമാം ദൈവസ്നേഹം തിങ്ങും
മിശിഹാനഥന്റെ- തിരുഹൃദയത്തില്‍
പ്രപഞ്ചമഖിലം നിലനില്ക്കുന്നു.

ഈശാതന്‍ മധുരമാം തിരുഹൃദയമേ
എന്നെന്നും ഞങ്ങള്ക്ക് തുണയാകണേ..

ദൈവം വസിക്കുന്ന ഹൃദയങ്ങളേ...















ദൈവം വസിക്കുന്ന ഹൃദയങ്ങളേ,
ആത്മാവിന്‍ ജ്വാലയില്‍ എരിയുന്നവരെ, (1 chor3:15-16)
തങ്കത്തിന്‍ വിലയുള്ള മക്കളല്ലേ നിങ്ങള്‍
സീയ്യോന്റെത അമൂല്യരാം സന്തതികള്‍... (വിലാ4:2)


സ്വയം വിലയറിയാതെ വിലപിക്കരുതേ
അന്യോന്യ ബഹുമാനം മറക്കറുതേ,
മഞ്ഞിന്റെെ നൈര്മ്മ്ല്യം, പാലിന്റെ വേണ്മ യും
കളയരുതേ കരിപുരളരുതെ (വിലാ4:2)

ലോകസൌഭാഗ്യങ്ങളേറിയാലും നിന്‍ [മത്തായി (16:26)]
ആത്മ നാശം വന്നാല്‍ എന്തുലാഭം
ജീവന്‍ നശിക്കാതെ ജീവിതം മങ്ങാതെ
ജീവസംസ്കാരത്തില്‍ വളരണം നാം.

ഫ്രാന്സി്സ്കന്‍ യൂത്ത്



















മരക്കുരിശില്‍ കൈകള്‍ നിവര്ത്തി ...
മിശിഹാനാഥന്‍ വിളിച്ചു...
വിശുദ്ധനായ ഫ്രാന്സിചസ് ആ വിളി
കേട്ടു നടന്നൊരു..വഴിയേ...
യുവജനമൊന്നായ്..അണയുന്നൂ (2)

ഫ്രാന്സി്സ്കന്‍ യൂത്ത് ഞങ്ങള്‍
ഫ്രാന്സി്സ്കന്‍ യൂത്ത്
യേശുവിന്‍ ധര്മ്മയപതാകയു-
മേന്തി വരുന്നൊരു യുവജനത

സഹജാതരില്‍ സഹജീവികളില്‍
സുവിശേഷം പാടിയ...
വിശുദ്ധനായ ഫ്രാന്സി സ്സേ
നിന്‍ വഴിയില്‍....
പ്രശാന്തിതന്‍ നവഗീതമുതിര്ക്കും
വീണകളായ്‌....
വരുന്നു ഞങ്ങള്‍ വരുന്നു ഞങ്ങള്‍ യുവജനത

ഫ്രാന്സിഞസ്കന്‍ യൂത്ത് ഞങ്ങള്‍
ഫ്രാന്സിഞസ്കന്‍ യൂത്ത്
യേശുവിന്‍ ധര്മ്മഗപതാകയു-
മേന്തി വരുന്നൊരു യുവജനത

സഭയാമീ മുന്തിരിവള്ളിയില്‍
ഫലമേകും ശാഖകളായി
വെട്ടിയൊരുക്കൂ ഞങ്ങളെ നിത്യം
യേശുവേ...
സവിശേഷം (നിന്‍) സുവിശേഷം
ആത്മാവില്‍ സാമോദം
നുകര്ന്നു ഞങ്ങള്‍ നുകര്ന്നു ഞങ്ങള്‍
വരവായി....

ഫ്രാന്സി‍സ്കന്‍ യൂത്ത് ഞങ്ങള്‍
ഫ്രാന്സി‍സ്കന്‍ യൂത്ത്
യേശുവിന്‍ ധര്മ്മയപതാകയു-
മേന്തി വരുന്നൊരു യുവജനത.

ദൈവീക-സ്നേഹ സാന്നിദ്ധ്യമരുളുന്ന,













ദൈവീക-സ്നേഹ സാന്നിദ്ധ്യമരുളുന്ന,
ദിവ്യാനുഭൂതിയില്‍ വാണിടുമ്പോള്‍,
ജീവിതം ധന്യം അര്ത്ഥാപൂര്ണ്ണം് നിത്യം
പ്രഭയേകിയെരിയുക നാം നെയ്തിരിപോല്‍.

നീസ്സീമമവിടുത്തെ സ്നേഹത്തിനായെന്നും
ത്രീയേക ദൈവമേ നന്ദി......

സ്വാര്ത്ഥൈ-വിദ്വേഷങ്ങളേതുമില്ലാതെ
ക്ഷമയോടെ ദയയോടെ വാണിടുവാന്‍
നീതിയില്‍, സത്യത്തില്‍ ഉല്ലസിച്ചീടുവാന്‍
ദൈവം സ്നേഹമെന്നേറ്റുചൊല്ലാം.

സ്വതന്ത്രമായ് സ്നേഹിക്കാന്‍ വരമരുളീടുന്നു,
നന്മകള്‍ ചെയ്യാന്‍ മനസ്സരുളുന്നു.
യോഗ്യരല്ലെങ്കിലും ഉള്ളിന്റെ്യുള്ളിലായ്
സ്നേഹമായ് നിറയുന്നു ദിവ്യകാന്തി.

ദൈവസ്നേഹ ധാരയൊഴുകുന്ന



ദൈവസ്നേഹ ധാരയൊഴുകുന്ന
സ്വര്ഗീഹയ സുന്ദര രാത്രീ...
നീലനിലാവില്‍ തരകള്‍ വിരിയുന്ന
ധന്യമനോഹര രാത്രീ...

ഇന്നീ ക്രിസ്മസ് രാത്രീ
ഇന്നീ ക്രിസ്മസ് രാത്രീ
നന്മ നിറഞ്ഞൊരു രാത്രീ....

നന്മ നിറഞ്ഞവര്‍ യൌസേപ്പും മേരിയും
ദൈവ മഹത്വം കണ്ടാനന്ദിച്ചു....
നന്മനസ്സാര്ന്നട ഹൃദയങ്ങള്‍ നിറയെ
ദൈവസ്നേഹത്തിന്‍ കുളിരലയായ്..

പുല്കൂട്ടിലീശന്റെന പുഞ്ചിരി പൂക്കളാല്‍
ബെത്ലഹേം താഴ്വര തരളിതമായ്..
അജപാലകര്ക്കും അജഗണങ്ങള്ക്കും
അനുഗ്രഹം ചൊരിയും പുണ്യരാത്രീ

സാഗര തിരകള്‍ക്ക് മീതെ



സാഗര തിരകള്‍ക്ക് മീതെ അന്നീശോ..
നഗ്നപാദനായ് നടന്നു വന്നു...
ശിഷ്യഗണങ്ങളോ ഭയന്നു വിളിച്ചു..
നാഥന്‍ മൊഴിഞ്ഞൂ ഭയപ്പെടേണ്ട...

ഭയലേശം വേണ്ട നിന്‍ദൈവമില്ലേ..
നിന്‍ കാലടി തെല്ലും ഇളകുകില്ലാ...


ജീവിത സാഗര തിരയിളകുമ്പോള്‍
നിലയില്ലാതിവര്‍ താഴുമ്പോള്‍
പത്രോസിനേകിയ രക്ഷാകരം നാഥാ
പാപികള്‍ ഞങ്ങള്‍ക്കും നീട്ടണമേ...

അക്കരെ സീയോനില്‍ സൌഭാഗ്യം തേടും
യാത്രയില്‍ ഞങ്ങല്‍ക്ക് തുണയാകണേ...
തിരുവചനാമൃത തുഴയേന്തി അമരത്ത്
ശ്രീയേശു ദേവാ നീവരണേ....

Thursday, 4 February 2010

കുറവുകള്‍ ഏതുമില്ലാതെ













Lyrics& music : jijo palode
BG : Deltus
Singer: Gagul Joseph

കുറവുകള്‍ ഏതുമില്ലാതെ നയിച്ചിടും
കര്‍ത്താവെന്നും തന്‍ അജഗണത്തെ.

കര്‍ത്താവാണെന്‍റെ അജപാലകന്‍..
കുറവുകളില്ലിനി ഒരു കാലവും..
പച്ചപുല്‍പരപ്പില്‍ ശീതളഛ്ചായയില്‍
ശുദ്ധജലാശയത്തില്‍ നടത്തും...

വിശ്വസ്തനെന്‍ താതന്‍ അനുദിനവും
നേരായ പാതയില്‍ നയിച്ചിടുന്നു..
ഇരുളാര്‍ന്ന വഴിയില്‍ ഭയക്കില്ല നാഥാ
നീയെനിക്കഭയം നല്കിടുന്നു

ശിരസ്സിനെ തൈലത്താല്‍ അഭിഷേചിച്ചു..
എന്‍ പാനപാത്രം കവിഞ്ഞിടുന്നു..
ശത്രുക്കള്‍ കാണ്‍കെ വിരുന്നൊരുക്കുന്നു..
നിത്യവുമെന്‍റെ സ്നേഹതാതന്‍....

നിത്യതയില്‍ തന്‍റെ ദേശത്തെനിക്കായ്‌
ഇടമോരുക്കിടുന്നു ദൈവതാതന്‍
നന്‍മയായ് കരുണയായ്‌ എന്നുമെന്നുള്ളില്‍
വാണരുളിടുന്ന സ്നേഹതാതന്‍....

Sunday, 9 August 2009

കുരിശിലെന്‍ നാഥന്റെ....



കുരിശിലെന്‍ നാഥന്റെ.... പഞ്ചക്ഷതങ്ങള്‍ കണ്ടു
ഹൃദയം നുറുങ്ങി ഞാന്‍ കേണിടുമ്പോള്‍ ...
എന്‍ പാപ ഭലമെന്നറിഞ്ഞു കേണൂ....
അനുതാപത്താല്‍ മനം നിറഞ്ഞു കേണൂ....

നാഥാ കൃപാകരാ...കനിവാകണേ....
എന്‍ പാപ മാലിന്യം കഴുകീടണേ.....

മുള്ക്കിരീടം ചൂടി.. ചമ്മട്ടിയടിയേല്ക്കും
നിന്‍ മേനി കണ്ടെന്റെ മനം നുറുങ്ങി...
മരക്കുരിശിന്‍ ഭാരം ചുമന്നു തളര്‍ന്നിടുമ്
നിന്‍ ചിത്രം കണ്ടെന്റെ മനം നുറുങ്ങി....
എന്‍ പാപ ഭലമെന്നറിഞ്ഞു കേണൂ....
അനുതാപത്താല്‍ മനം നിറഞ്ഞു കേണൂ....

നാഥാ കൃപാകരാ...കനിവാകണേ....
എന്‍ പാപ മാലിന്യം കഴുകീടണേ.....

നഥാ നിന്‍ ദേഹം..നഗ്നരാക്കീ അന്നവര്‍
ആര്‍ത്തട്ടഹസിച്ചതും ഓര്‍ത്തു കേണു.....
കാരിരുമ്പിന്‍ ഘോരമാം..ആണികളില്‍ തൂങ്ങി നീ
എനിക്കായ്..ഏറ്റിടും പീഢകള്‍ ഓര്‍ത്താല്‍ ..
എന്‍ പാപ ഭലമെന്നറിഞ്ഞു കേണൂ....
അനുതാപത്താല്‍ മനം നിറഞ്ഞു കേണൂ....

നാഥാ കൃപാകരാ...കനിവാകണേ....
എന്‍ പാപ മാലിന്യം കഴുകീടണേ.....

നിര്‍ദ്ദയാരായന്നവര്‍ ...ശൂലമുനയാല്‍ നിന്‍...

പാര്‍ശ്വം പിളര്‍ന്നതും... ഓര്‍ത്ത് കേണൂ.....
ചേതനയറ്റതന്‍ പുത്രനെ കണ്ടമ്മ...
ഉള്ളീല്‍ ഒതുക്കിയ... ദുഃഖമോര്‍ത്തല്‍ ...
എന്‍ പാപ ഭലമെന്നറിഞ്ഞു കേണൂ....
അനുതാപത്താല്‍ മനം നിറഞ്ഞു കേണൂ....


നാഥാ കൃപാകരാ...കനിവാകണേ....
എന്‍ പാപ മാലിന്യം കഴുകീടണേ.....

Wednesday, 29 July 2009

പാടാം പാടാം



















പാടാം പാടാം സ്രിഷ്ടിതന്‍ കഥപാടാം
ദൈവപിതാവിന്‍ കരവൈഭവം വാഴ്‌തിടാം
ഈ പ്രപഞ്ചസ്രിഷ്ടിതന്‍ കഥപാടാം
കഥപാടാം ..... കഥപാടാം ...... കഥപാടാം ......


ശൂന്യതയില്‍ കര്ത്താവന്നാജ്ഞാപിക്കേ...
ആകാശവും ഭൂമിയും ഉരുവായി...
അന്ധകാരത്തില്‍ ദൈവം അജ്ഞാപിക്കേ..
നല്‍പ്രകാശമുരുവായി വചനത്താലെ.....
ഇരുളിനെ രാവെന്നും വെളിച്ചത്തെ പകലെന്നും
ദൈവം വിളിച്ചു.......
സന്ധ്യയായ് ഉഷസ്സായി ഒന്നാം ദിനം

രൂപരഹിതമാം ധരയില്‍ ജലമൊഴുകി....
ജലപ്പരപ്പില്‍ കര്ത്താവിന്‍ ശക്തിതിങ്ങി.
ജലമധ്യേ ദൈവം വിതാനമൊരുക്കീ
ജലമങ്ങനെ രണ്ടായി വേര്പിരിഞ്ഞു....
ആകാശമെന്നാ വിതാനത്തിനു ദൈവം
പേര്‍ വിളിച്ചു.....

സന്ധ്യയായ് ഉഷസ്സായി രണ്ടാം ദിനം

ആകാശക്കുട കീഴില്‍ ജലം ഒത്തു ചേര്ന്നു...
പ്രതലമങ്ങനെ നന്നായി പൊങ്ങി വന്നു...
ഹരിതസസ്യ ജീവികളാല്‍ ഭൂമി നിറഞ്ഞൂ
ദൈവത്തിന്‍ മഹിമയെങ്ങും നിറയുന്നൂ......
കരയില്‍ കടലില്‍ സമ്രിദ്ധമായ് വാഴാന്‍ ..
അനുഗ്രഹിച്ചു....
സന്ധ്യയായ് ഉഷസ്സായി..മൂന്നാം ദിനം

ഋതുക്കള്‍, ദിന-രാത്രങ്ങള്‍ വര്ഷങ്ങളും .....
വേര്തിരിച്ചു താരകങ്ങള്‍ ഉരുവായി...
ഭൂവിലെങ്ങും പ്രഭചൊരിയും ദീപങ്ങളായ്...
ആകാശക്കീഴില്‍ അവ സ്ഥാപിതമായ്...
സൂര്യന്‍ പകലിലും ചന്ദ്രന്‍ ഇരവിലും
പ്രഭ ചൊരിഞ്ഞൂ....
സന്ധ്യയായ് ഉഷസ്സായി..നാലാം ദിനം

കര്ത്താവിന്‍ തിരുവചനം വീണ്ടുമുയര്ന്നു....
സമുദ്രത്തില്‍ മത്സ്യങ്ങള്‍ ഉരുവായി...
ആകശത്തിന്‍ കീഴിലെങ്ങും പാറിനടക്കാന്‍...
കരയിലീശന്‍ പക്ഷികളെ ഉരുവാക്കീ...
കരയില്‍ കടലില്‍ സമ്രിദ്ധമായ് വാഴാന്‍
അനുഗ്രഹിച്ചു....
സന്ധ്യയായ് ഉഷസ്സായി..അഞ്ചാം ദിനം

സകല സ്രിഷ്ടിജാലങ്ങളും ഉരുവാക്കിയവന്‍
ദൈവത്തിന്‍ വചനം അന്നരുള്‍ചെയ്തു...
"നാം നമ്മുടെ രൂപത്തില്‍, സദ്രിശ്യത്തില്‍....
മനുഷ്യനെ മണ്ണില്‍ നീന്നും ഉരുവാക്കാം ...
സ്ത്രീ-പുരുഷന്മാരെ സ്രിഷ്ടിച്ചീശന്‍
നന്നായ് അനുഗ്രഹിച്ചു......
സന്ധ്യയായ് ഉഷസ്സായി..ആറാം ദിനം

എല്ലാം നന്നായെന്നുടനെ നോക്കി കണ്ടു...
ഏഴാം നാളില്‍ സ്രിഷ്ടാവീശന്‍ വിശ്രമിച്ചു....
ആ ദിവസം ഇസ്രേല്‍ ജനം ആചരിച്ചു....
കര്ത്താവിന്‍ സാബത്തായ് ആചരിച്ചു......
സ്രിഷ്ടികള്‍ സ്രഷ്ടാവിന്(കര്ത്താവിന്‍) തിരുഹിതംപോല്‍
വാണിടണം...
സന്ധ്യയായ് ഉഷസ്സായി..ഏഴാം ദിനം

Monday, 20 July 2009

സെഹിയോന്‍ മണിമാളികയില്‍


സെഹിയോന്‍ മണിമാളികയില്‍ ഊട്ട്ശാലയില്‍ ...
സ്നേഹവിരുന്നിനായ്... നല്‍ വേദിയൊരുങ്ങി....
ഹൃദയതാലത്തില്‍ ഞങ്ങള്‍ കാഴ്ചയേകുന്നു...
ഗുരുവും ശിഷ്യരും വിരുന്നൊരുക്കുന്നു....

സ്വീകരിക്കണമെ ഏന്റെ കാഴച ദ്രവ്യങ്ങള്‍
ദേഹവും എന്‍ ദേഹിയും.....
ജീവനും എന്‍ സര്‍വ്വവും.....

ഞങ്ങളര്‍പ്പിച്ചീടും ഈ അപ്പം നിന്നുടെ..
ദിവ്യ ശരീരമായ്... മാറ്റണേ എന് യേശുവെ...
നവ്യമാം കല്പന...പോലെ നാമിനിയെന്നും...
അന്യോന്യം സ്നേഹിച്ചിടാം.....

കാസയില് നിറയുന്നൊരീ.. പുതു വീഞ്ഞവിടുത്തെ...
തിരുരക്ത ധാരയായ്... മാറ്റണേ...എന് നാഥനെ...
വീഞ്ഞുമായ് അലിഞ്ഞിടും... ജലകണം പോലെ നീ
ഞങ്ങളേ നിന് മാറില് ചേര്‍ക്കണേ...

Monday, 22 June 2009

കണ്ണുകളെ.....



















കണ്ണുകളെ, നല്ലത് മാത്രം കാണുക
കാതുകളെ, നല്ലത് മാത്രം കേള്‍ക്കുക
നാവിലെ എന്‍ വചനങ്ങള്‍
യേശുവിന്‍ ഇന്പമെഴും
സുവിശേഷമാക്കണെ.

രകഷയെന്നും അവനിലാകണം
രക്ഷകന്‍ അവനാണല്ലൊ..
ആ തിരു നാമമെന്നും മോദമോടെ
വാഴ്തിപാടണം..
എന്‍ മനസ്സിന്‍ സ്വപ്നമെല്ലാം
നിന്‍ ഹതം പോല്‍ അയിടട്ടെ
സ്നേഹമെഴും തമ്പുരാനെ
നിന്റെ രാജ്യം വന്നിടട്ടെ...

അന്ധന് കാഴ്ചയേകുവാന്
ബാധിരന് കേള്വിയെകുവാന്‍
ആ തിരുനാഥനന്ന്
സ്നേഹമോടെ വന്നു വാണിടും
പാപമില്ല ജീവിതം നല്‍-കാഴ്ചയായി നല്‍കിടേണം
ആരാധ്യമാ പടപത്മം
ആശയോടെ കുമ്പിടേണമ്..




തരളമായ് ശോഭിക്കും രാവില്‍

സംഗീതം: ബ്ര: ബിനോജ് മുളവരിക്കല്‍




തരളമായ്
ശോഭിക്കും രാവില്‍ ബെത്ലഹേം
പുല്കൂട്ടിലീശന്‍ ജനിച്ചു...
പുല്‍മേട്ടില്‍ ഇടയന്മാര്‍ കണ്ണുതുറന്നു..
വിണ്ണിലാ സദ്‌വാര്‍ത്ത കേട്ടൂ....

വിണ്ണിലെ മലാഖമാരൊത്തീ രാവില്‍
പാടിടാം ഗ്ലോറിയ ഗാനം....
ഗ്ലോറിയ....ഗ്ലോറിയ.....

അന്ധകാരത്തില്‍ ഒളിതൂകി ഈശന്‍..
ചന്തമായ് മേവുന്ന കാഴ്ചകാണാന്‍..
ഇടയന്മാരോടോത്ത് പോകാം നമുക്കുമാ
ബെത്ലഹേം കാലിത്തോഴുത്തില്‍...

അഖിലാണ്ഡനാഥന്‍ അവതാരമായി
അഖിലര്ക്കും രക്ഷതന്‍ നിറവേകാന്‍..
അത്ഭുത താരകം കാട്ടുന്ന മാര്‍ഗത്തില്‍
രജാക്കന്മാരോത്ത് പോകാം..
രാജാധി രാജനെ കാണാന്‍.....

വരദാനമേകുന്ന മരിയെ..

സംഗീതം: ജിബു&ജിജോ























വരദാനമേകുന്ന മരിയെ...
ദൈവം കടാക്ഷിച്ച ധന്യയാമമ്മേ
ദൈവീക വചനത്തെ സ്വീകരിച്ച
നിന്നുടെ ഉദരം ഭാഗ്യ പൂര്‍ണ്ണം..

നിന്‍ മനസ്സാകും മണിമന്ദിരത്തില്‍
ഞങ്ങളെ നീ സൂക്ഷിക്കണേ
ഞങ്ങള്‍ തന്‍ ആവശ്യ വേളകളില്‍
ഞങ്ങള്‍ക്ക്‌ വേണ്ടി നീ പ്രാര്ത്ഥിക്കണെ..

ദൈവ കൃപ നിന്നില്‍ നിറഞ്ഞതിനാല്‍
നീ വര പൂരിതയായതിനാല്‍
സ്നേഹസ്വരൂപയാം മാതാവേ..
ഞങ്ങള്‍ക്ക്‌ വേണ്ടി നീ പ്രാര്ത്ഥിക്കണെ..

പാവന സ്നേഹം

സംഗീതം: ജിബു & ജിജോ













പാവന
സ്നേഹ സ്വരൂപാ...
പാപിയാം എന്നെ തഴുകാന്‍
പാരില്‍ പ്രകശമായ്‌
പരിശുദ്ധ സ്നേഹമായ്‌
പിറവിയെടുത്ത മഹേശ...
പരിപാവനം... പരിപാവനം...
പരിപാവനം... തിരുനാമം

പാഴ് മുളം തണ്ടായി അവഗണിച്ചു
പാതയില്‍ ഈലോകം വലിച്ചെറിഞ്ഞു
പാവന സ്നേഹത്തിന്‍ മോഹന രാഗം നീ
പാപിയാം എന്നില്‍ നിന്നുതിര്ത്തുവല്ലൊ
പുല്ലാങ്കുഴലായ് ഞാന്‍ സ്തുതിച്ചിടുന്നു ...

ഫലമെകിടാത്തൊരു പാഴ്മാരമായ്‌
പൂക്കത്തൊരത്തിയായ് ഞാന്‍ വളര്ന്നു..
പരനെശു വന്നു പ്രയമോടെ നോക്കി..
പാഴ്മരം ഞാനന്ന്‍ പൂവണിഞ്ഞു
ഫലമെകിടുന്ന നല്ലത്തിയായി...