Saturday 25 September 2010

ദൈവംതന്‍ സൂനുവേ...


ദൈവംതന്‍ സൂനുവേ...അര്ച്ചംനാ ദ്രവ്യമായ്‌
കാല്വനരിക്കുന്നില്‍ സമര്പ്പി ച്ചപോല്‍
പ്രിയമുള്ളതൊക്കെയും ജീവിതഭാരവും
ദു:ഖങ്ങളും ഞാന്‍ നേദിക്കുന്നു....

സംപ്രീതനാകണേ...നാഥാ..ഈ കാഴ്ചയില്‍
സംശുദ്ധമീബലി നിറവേറുവാന്‍

ആബേലിന്‍ കാഴചപോല്‍ ശുദ്ധിയോടെ
കാണിക്കകള്‍ നിത്യം സമര്പ്പി ച്ചിടാം.
അബ്രഹാമിന്‍ കാഴ്ചപോലെയെന്നും
ഹൃദ്യമായ് ജീവിതം കാഴ്ചവെക്കാം




ദേഹമാം കൂടുവിട്ടേങ്ങു പോയി.


ദേഹമാം കൂടുവിട്ടേങ്ങു പോയി.
സ്വര്‍ഗ്ഗീയനാട്ടിലെ സ്നേഹകൂടാരത്തില്‍
താതനോടത്തിന്നു വാണിടുവാന്‍
ആശയോടാത്മാവു പോയിടുന്നു

മാലാഖമാരൊത്തു കൂട്ടുകൂടാന്‍
പുണ്യവാന്‍മാരുടെ സദ്യകൂടാന്‍
യേശുവും അമ്മയും കൈകള്‍ വിരിച്ചേറെ
സ്നേഹവായ്പോടെ വിളിച്ചിടുമ്പോള്‍
ആശയോടാത്മാവു പോയിടുന്നു

പ്രിയരേ കണ്ണുനീര്‍ വാര്‍ക്കരുതേ,
ഞാനെന്‍റെ നാഥനില്‍ ചേര്‍ന്നിടുന്നു.
ഈശോയൊരുക്കിയ നിത്യകൂടാരത്തില്‍
ഒരുനാള്‍ നാം വീണ്ടും കണ്ടുമുട്ടും
ആശയോടാത്മാവു പോയിടുന്നു

Wednesday 7 July 2010

ദീനദയാലുവാം നാഥാ















ദീനദയാലുവാം നാഥാ അവിടുത്തെ,
സ്നേഹഭാവങ്ങള്‍ അറിഞ്ഞിടുവാന്‍
ആത്മാവില്‍ ദരിദ്രരായ്,
സുവിശേഷം ധരിച്ചിതാ..
നിന്ജേനമണയുന്നു നിര്ത്സതരിയില്‍....
ജീവന്റെം സ്വര്ഗ്ഗീ യ നിര്ത്സ രിയില്‍....

സുവിശേഷ വലവീശി മര്ത്യഗരേ നേടുവാന്‍
ശിഷ്യരേ അയക്കുന്ന മുക്കുവനേ...
ആത്മാവില്‍ ചിന്തേരിട്ടെന്‍ രൂപം മിനുക്കുന്ന
സ്നേഹിതനാണു നീ നല്ല തച്ഛന്‍...

ആടുകള്ക്കാുയ് മുദാ കാവല്ക്ക വാടമായ്
ജീവന്‍ വെടിഞ്ഞിടും നല്ലിടയാ..
ആത്മാവിന്‍ മുറിവില്‍ തന്‍ സ്നേഹതൈലം പൂശി
സൌഖ്യം പകര്ന്നി ടും നല്ല വൈദ്യന്‍..

അമ്മയെക്കാളേറെ സ്നേഹമുണ്ട്




















അമ്മയെക്കാളേറെ സ്നേഹമുണ്ട്
ഈശോതന്‍ തിരുഹൃദയം നിറയെ..
അനാദിതൊട്ടിന്നോളം എന്നേക്കുമായ്
ദൈവം നല്കിയോരഭയകേന്ദ്രം

ഈശാതന്‍ മധുരമാം തിരുഹൃദയമേ
എന്നെന്നും ഞങ്ങള്ക്ക് തുണയാകണേ..

ദൈവം കരതാരില്‍ ആലേഖനം ചെയ്ത
എന്‍ രൂപം തിരുനാഥന്‍ കരുതിടുന്നു,
അനന്ദമാം സ്നേഹം നിറഞ്ഞൊഴുകീടുന്ന
അമേയമവിടുത്തെ തിരുഹൃദയത്തില്‍
സര്വ്വിരേയും നാഥന്‍ കരുതിടുന്നു.

ഈശാതന്‍ മധുരമാം തിരുഹൃദയമേ
എന്നെന്നും ഞങ്ങള്ക്ക് തുണയാകണേ..

നിന്ദയാല്‍ മാനുഷന്‍ കൈമോശം വരുത്തിയ
നിത്യജീവനീശന്‍ കരുതിവച്ചു
അമൂല്യ-മഗാധമാം ദൈവസ്നേഹം തിങ്ങും
മിശിഹാനഥന്റെ- തിരുഹൃദയത്തില്‍
പ്രപഞ്ചമഖിലം നിലനില്ക്കുന്നു.

ഈശാതന്‍ മധുരമാം തിരുഹൃദയമേ
എന്നെന്നും ഞങ്ങള്ക്ക് തുണയാകണേ..

ദൈവം വസിക്കുന്ന ഹൃദയങ്ങളേ...















ദൈവം വസിക്കുന്ന ഹൃദയങ്ങളേ,
ആത്മാവിന്‍ ജ്വാലയില്‍ എരിയുന്നവരെ, (1 chor3:15-16)
തങ്കത്തിന്‍ വിലയുള്ള മക്കളല്ലേ നിങ്ങള്‍
സീയ്യോന്റെത അമൂല്യരാം സന്തതികള്‍... (വിലാ4:2)


സ്വയം വിലയറിയാതെ വിലപിക്കരുതേ
അന്യോന്യ ബഹുമാനം മറക്കറുതേ,
മഞ്ഞിന്റെെ നൈര്മ്മ്ല്യം, പാലിന്റെ വേണ്മ യും
കളയരുതേ കരിപുരളരുതെ (വിലാ4:2)

ലോകസൌഭാഗ്യങ്ങളേറിയാലും നിന്‍ [മത്തായി (16:26)]
ആത്മ നാശം വന്നാല്‍ എന്തുലാഭം
ജീവന്‍ നശിക്കാതെ ജീവിതം മങ്ങാതെ
ജീവസംസ്കാരത്തില്‍ വളരണം നാം.

ഫ്രാന്സി്സ്കന്‍ യൂത്ത്



















മരക്കുരിശില്‍ കൈകള്‍ നിവര്ത്തി ...
മിശിഹാനാഥന്‍ വിളിച്ചു...
വിശുദ്ധനായ ഫ്രാന്സിചസ് ആ വിളി
കേട്ടു നടന്നൊരു..വഴിയേ...
യുവജനമൊന്നായ്..അണയുന്നൂ (2)

ഫ്രാന്സി്സ്കന്‍ യൂത്ത് ഞങ്ങള്‍
ഫ്രാന്സി്സ്കന്‍ യൂത്ത്
യേശുവിന്‍ ധര്മ്മയപതാകയു-
മേന്തി വരുന്നൊരു യുവജനത

സഹജാതരില്‍ സഹജീവികളില്‍
സുവിശേഷം പാടിയ...
വിശുദ്ധനായ ഫ്രാന്സി സ്സേ
നിന്‍ വഴിയില്‍....
പ്രശാന്തിതന്‍ നവഗീതമുതിര്ക്കും
വീണകളായ്‌....
വരുന്നു ഞങ്ങള്‍ വരുന്നു ഞങ്ങള്‍ യുവജനത

ഫ്രാന്സിഞസ്കന്‍ യൂത്ത് ഞങ്ങള്‍
ഫ്രാന്സിഞസ്കന്‍ യൂത്ത്
യേശുവിന്‍ ധര്മ്മഗപതാകയു-
മേന്തി വരുന്നൊരു യുവജനത

സഭയാമീ മുന്തിരിവള്ളിയില്‍
ഫലമേകും ശാഖകളായി
വെട്ടിയൊരുക്കൂ ഞങ്ങളെ നിത്യം
യേശുവേ...
സവിശേഷം (നിന്‍) സുവിശേഷം
ആത്മാവില്‍ സാമോദം
നുകര്ന്നു ഞങ്ങള്‍ നുകര്ന്നു ഞങ്ങള്‍
വരവായി....

ഫ്രാന്സി‍സ്കന്‍ യൂത്ത് ഞങ്ങള്‍
ഫ്രാന്സി‍സ്കന്‍ യൂത്ത്
യേശുവിന്‍ ധര്മ്മയപതാകയു-
മേന്തി വരുന്നൊരു യുവജനത.

ദൈവീക-സ്നേഹ സാന്നിദ്ധ്യമരുളുന്ന,













ദൈവീക-സ്നേഹ സാന്നിദ്ധ്യമരുളുന്ന,
ദിവ്യാനുഭൂതിയില്‍ വാണിടുമ്പോള്‍,
ജീവിതം ധന്യം അര്ത്ഥാപൂര്ണ്ണം് നിത്യം
പ്രഭയേകിയെരിയുക നാം നെയ്തിരിപോല്‍.

നീസ്സീമമവിടുത്തെ സ്നേഹത്തിനായെന്നും
ത്രീയേക ദൈവമേ നന്ദി......

സ്വാര്ത്ഥൈ-വിദ്വേഷങ്ങളേതുമില്ലാതെ
ക്ഷമയോടെ ദയയോടെ വാണിടുവാന്‍
നീതിയില്‍, സത്യത്തില്‍ ഉല്ലസിച്ചീടുവാന്‍
ദൈവം സ്നേഹമെന്നേറ്റുചൊല്ലാം.

സ്വതന്ത്രമായ് സ്നേഹിക്കാന്‍ വരമരുളീടുന്നു,
നന്മകള്‍ ചെയ്യാന്‍ മനസ്സരുളുന്നു.
യോഗ്യരല്ലെങ്കിലും ഉള്ളിന്റെ്യുള്ളിലായ്
സ്നേഹമായ് നിറയുന്നു ദിവ്യകാന്തി.

ദൈവസ്നേഹ ധാരയൊഴുകുന്ന



ദൈവസ്നേഹ ധാരയൊഴുകുന്ന
സ്വര്ഗീഹയ സുന്ദര രാത്രീ...
നീലനിലാവില്‍ തരകള്‍ വിരിയുന്ന
ധന്യമനോഹര രാത്രീ...

ഇന്നീ ക്രിസ്മസ് രാത്രീ
ഇന്നീ ക്രിസ്മസ് രാത്രീ
നന്മ നിറഞ്ഞൊരു രാത്രീ....

നന്മ നിറഞ്ഞവര്‍ യൌസേപ്പും മേരിയും
ദൈവ മഹത്വം കണ്ടാനന്ദിച്ചു....
നന്മനസ്സാര്ന്നട ഹൃദയങ്ങള്‍ നിറയെ
ദൈവസ്നേഹത്തിന്‍ കുളിരലയായ്..

പുല്കൂട്ടിലീശന്റെന പുഞ്ചിരി പൂക്കളാല്‍
ബെത്ലഹേം താഴ്വര തരളിതമായ്..
അജപാലകര്ക്കും അജഗണങ്ങള്ക്കും
അനുഗ്രഹം ചൊരിയും പുണ്യരാത്രീ

സാഗര തിരകള്‍ക്ക് മീതെ



സാഗര തിരകള്‍ക്ക് മീതെ അന്നീശോ..
നഗ്നപാദനായ് നടന്നു വന്നു...
ശിഷ്യഗണങ്ങളോ ഭയന്നു വിളിച്ചു..
നാഥന്‍ മൊഴിഞ്ഞൂ ഭയപ്പെടേണ്ട...

ഭയലേശം വേണ്ട നിന്‍ദൈവമില്ലേ..
നിന്‍ കാലടി തെല്ലും ഇളകുകില്ലാ...


ജീവിത സാഗര തിരയിളകുമ്പോള്‍
നിലയില്ലാതിവര്‍ താഴുമ്പോള്‍
പത്രോസിനേകിയ രക്ഷാകരം നാഥാ
പാപികള്‍ ഞങ്ങള്‍ക്കും നീട്ടണമേ...

അക്കരെ സീയോനില്‍ സൌഭാഗ്യം തേടും
യാത്രയില്‍ ഞങ്ങല്‍ക്ക് തുണയാകണേ...
തിരുവചനാമൃത തുഴയേന്തി അമരത്ത്
ശ്രീയേശു ദേവാ നീവരണേ....

Thursday 4 February 2010

കുറവുകള്‍ ഏതുമില്ലാതെ













Lyrics& music : jijo palode
BG : Deltus
Singer: Gagul Joseph

കുറവുകള്‍ ഏതുമില്ലാതെ നയിച്ചിടും
കര്‍ത്താവെന്നും തന്‍ അജഗണത്തെ.

കര്‍ത്താവാണെന്‍റെ അജപാലകന്‍..
കുറവുകളില്ലിനി ഒരു കാലവും..
പച്ചപുല്‍പരപ്പില്‍ ശീതളഛ്ചായയില്‍
ശുദ്ധജലാശയത്തില്‍ നടത്തും...

വിശ്വസ്തനെന്‍ താതന്‍ അനുദിനവും
നേരായ പാതയില്‍ നയിച്ചിടുന്നു..
ഇരുളാര്‍ന്ന വഴിയില്‍ ഭയക്കില്ല നാഥാ
നീയെനിക്കഭയം നല്കിടുന്നു

ശിരസ്സിനെ തൈലത്താല്‍ അഭിഷേചിച്ചു..
എന്‍ പാനപാത്രം കവിഞ്ഞിടുന്നു..
ശത്രുക്കള്‍ കാണ്‍കെ വിരുന്നൊരുക്കുന്നു..
നിത്യവുമെന്‍റെ സ്നേഹതാതന്‍....

നിത്യതയില്‍ തന്‍റെ ദേശത്തെനിക്കായ്‌
ഇടമോരുക്കിടുന്നു ദൈവതാതന്‍
നന്‍മയായ് കരുണയായ്‌ എന്നുമെന്നുള്ളില്‍
വാണരുളിടുന്ന സ്നേഹതാതന്‍....